എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Sunday, September 23, 2007

ശാന്തി



അമ്മ മകനോട്‌:
എന്താണു ശാന്തിയെന്നാല്‍?
ക്ലാസിലെ ഒരു കുട്ടിയുടെ,
പേരാണമ്മേ ശാന്തിയെന്നു-
ചൊല്ലുന്ന മകനെ നോക്കി
പകച്ചിരുന്നുപ്പോയിയമ്മ.

വീടിന്റെ കോണിലൊരു-
ചാരു കസേരയിലിരിക്കും,
വ്യദ്ധനാം മുത്തച്ചന്‍:

മകനേ;അക്ഷുബ്‌ധതയെന്നും,
മന:സ്വസ്ഥതയെന്നുമാണര്‍ത്ഥം
ശാന്തിയുടേതെന്നറിയുക,നീ.

മകനേ;ശാന്തി മന്ത്രത്തിലും
അശാന്തിയാണിപ്പോഴെന്നറിയുക,നീ.

മകനേ;ബലിയാടുകളായ്‌,
അനേകം നിരപരാധികള്‍
മരിച്ചു വീഴുന്നുവിന്നീ-
ഭൂമിയിലെന്നറിയുക,നീ.

മകനേ;തീവ്രവാദം
പടവാളക്കിയവരും,
ലോകം കാക്കുമെന്നു
ചൊല്ലും അങ്കിള്‍ സാമും,
അറിഞ്ഞും,അറിയാതെയും,
കൊന്നൊടുക്കുന്നു അനേകം
നിരപരാധികളെയെന്നറുയുക,നീ.

മുത്തച്ചാ;
ആരാണീ അങ്കിള്‍ സാം.

മകനേ;അമേരിക്കയെയാണു,
നമ്മളങ്കിള്‍ സാമെന്നു-
വിളിക്കുന്നതെന്നറിയുക,നീ.

ആരോടെന്നില്ലാതെ,
ചൊല്ലുന്നുവാമുത്തച്ചന്‍:
എന്താണു ശാന്തിയെന്നു
മറന്നുപോവുന്നു എന്‍
ഓര്‍മ്മയില്‍നിന്നും
എങ്ങും ആശാന്തി മാത്രം.
ആശാന്തി മാത്രം.
ആശാന്തി മാത്രമെന്നു,
പുലമ്പി പുലമ്പി ആ-
ശ്വാസവും നിലച്ചു.
ആ ശ്വാസവും നിലച്ചു.

7 comments:

  1. അമ്മ മകനോട്‌:
    എന്താണു ശാന്തിയെന്നാല്‍?
    ക്ലാസിലെ ഒരു കുട്ടിയുടെ,
    പേരാണമ്മേ ശാന്തിയെന്നു-
    ചൊല്ലുന്ന മകനെ നോക്കി
    പകച്ചിരുന്നുപ്പോയിയമ്മ.

    വീടിന്റെ കോണിലൊരു-
    ചാരു കസേരയിലിരിക്കും,
    വ്യദ്ധനാം മുത്തച്ചന്‍:

    മകനേ;അക്ഷുബ്‌ധതയെന്നും,
    മന:സ്വസ്ഥതയെന്നുമാണര്‍ത്ഥം
    ശാന്തിയുടേതെന്നറിയുക,നീ.

    മകനേ;ശാന്തി മന്ത്രത്തിലും
    അശാന്തിയാണിപ്പോഴെന്നറിയുക,നീ.

    മകനേ;ബലിയാടുകളായ്‌,
    അനേകം നിരപരാധികള്‍
    മരിച്ചു വീഴുന്നുവിന്നീ-
    ഭൂമിയിലെന്നറിയുക,നീ.

    മകനേ;തീവ്രവാദം
    പടവാളക്കിയവരും,
    ലോകം കാക്കുമെന്നു
    ചൊല്ലും അങ്കിള്‍ സാമും,
    അറിഞ്ഞും,അറിയാതെയും,
    കൊന്നൊടുക്കുന്നു അനേകം
    നിരപരാധികളെയെന്നറുയുക,നീ.

    മുത്തച്ചാ;
    ആരാണീ അങ്കിള്‍ സാം.

    മകനേ;അമേരിക്കയെയാണു,
    നമ്മളങ്കിള്‍ സാമെന്നു-
    വിളിക്കുന്നതെന്നറിയുക,നീ.

    ആരോടെന്നില്ലാതെ,
    ചൊല്ലുന്നുവാമുത്തച്ചന്‍:
    എന്താണു ശാന്തിയെന്നു
    മറന്നുപോവുന്നു എന്‍
    ഓര്‍മ്മയില്‍നിന്നും
    എങ്ങും ആശാന്തി മാത്രം.
    ആശാന്തി മാത്രം.
    ആശാന്തി മാത്രമെന്നു,
    പുലമ്പി പുലമ്പി ആ-
    ശ്വാസവും നിലച്ചു.
    ആ ശ്വാസവും നിലച്ചു.

    ReplyDelete
  2. മകനേ;ശാന്തി മന്ത്രത്തിലും
    അശാന്തിയാണിപ്പോഴെന്നറിയുക,നീ - വളരെ സത്യം തന്നെ സഗീര്‍.
    ഇഷ്ടമായി ഈ കവിത

    ReplyDelete
  3. എന്താണു ശാന്തിയെന്നു
    മറന്നുപോവുന്നു എന്‍
    ഓര്‍മ്മയില്‍നിന്നും
    എങ്ങും ആശാന്തി മാത്രം.

    ആ മുത്തശ്ശന്റെ മാത്രമല്ല .. പുതു തലമുറയുടെ വിലാപമല്ലേ ഇത്..?
    നല്ല വരികള്‍, സഗീര്‍..

    ReplyDelete
  4. കവിത ഇഷ്ടപ്പെട്ടു എന്നറിഞതില്‍ സന്തോഷം...അഭിപ്രാ‍ായം രേഖപ്പെടുത്തിയ എല്ലാവരോടും നന്ദി പറയുന്നു...

    ReplyDelete
  5. സാമ്രാജ്യത്വം ചോരകൊതിമൂത്ത്‌ ഒരു രാക്ഷസനെ പോലെ പാഞ്ഞു നടക്കുന്ന ഈകാലത്ത്‌,അവരുടെ കെടുതികളില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞിനു പോലും രക്ഷപ്പെടാന്‍ കഴിയാതെ വരുന്ന ഈ സന്ദര്‍ഭത്തില്‍ ഒരു കുട്ടിയിലുണ്ടാവുന്ന സംശയങ്ങള്‍ വളരെ നന്നയി വരച്ചു കാട്ടുന്നു പിന്നെ അമ്മയെന്ന തലമുറയില്‍ ഉള്ള അറിവും മുത്തച്ചനെന്ന തലമുറയിലുള്ള അറിവും,ഗംഭീരം പിന്നെ മുത്തച്ചന്റെ മരണം ദു:ഖമുണ്ടാക്കുന്നു.താങ്കളുടെ ഈ കവിത വളരെ മനോഹരം

    ReplyDelete
  6. ഒരു രാഷ്ട്രത്തിന്റെ പരമാധികാരസ്വതന്ത്രത്തേയും അവിടത്തെ ജനങ്ങളുടെ സ്വപ്ങ്ങള്‍ ചുട്ടു ചാമ്പലാക്കുന്ന അമേരിക്കയുടെ മൃഗീയതയെ ചോദ്യം ചെയ്യേണം....കവിതകല്‍ വ്യത്യസ്തത പുലര്‍ത്തുന്നു അഭിനന്ദനം

    ReplyDelete