എന്റെ കവിതകൾ അഗ്നിയാണ് !.

അഗ്നിയിലേക്ക് ഹോമിക്കപെടേണ്ടവനാണ് കവി.
അതിനാൽ ഞാൻ കവിതയാവുന്ന അഗ്നിയിൽ ഹോമിക്കപെടുന്നു.
എന്റെ ചാരം നിക്ഷേപിക്കാൻ ഒരു പുതിയ പുഴയെ
കണ്ടെത്തേണ്ടിയിരിക്കുന്നു നിങ്ങൾ !.

Monday, November 10, 2008

കടപ്പുറത്തൊരുനാള്‍



കടപ്പുറത്താരോ
കടലിനെ വിളിക്കുന്നു
കടലേ,കടലേ...
ഞാന്‍ തിരിഞ്ഞു നോക്കി.

ഒരു പയ്യന്‍ അവന്റെ
അന്നത്തിനായി അവിടെ
കടല വില്‍കുകയാണ്.
കടലേ,കടലേ....

18 comments:

  1. കടപ്പുറത്താരോ
    കടലിനെ വിളിക്കുന്നു
    കടലേ,കടലേ...

    ReplyDelete
  2. സഗീര്‍ക്കാന്റെ കടലാക്രമണം ചിരിപ്പിച്ചൂ... ചിന്തിപ്പിച്ചോന്ന് ചിന്തിക്കട്ടെ...

    ReplyDelete
  3. ഫലിത ബിന്ദുക്കളായി
    ഇതു വായിച്ചതാണെങ്കിലും
    സഗീറിന്റെ പുതിയ അവതരണം
    ചിത്രം സഹിതം നന്നായി :)

    ReplyDelete
  4. പുതു കവിതNovember 10, 2008 at 1:12 PM

    sageer.sughamalle pusthakam irangunnu ennarinju.ippol evide.
    mail cheyyuka.
    nazarkoodali@gmail.com

    ReplyDelete
  5. പുതു കവിതNovember 10, 2008 at 1:13 PM

    hai saheer ,
    how are you.pls send your email adress.
    nazarkoodali@gmail.com

    ReplyDelete
  6. കടല വിറ്റു മടങ്ങുപോള്‍ സൂക്ഷിക്കാന്‍ പറയണം, കാറ്റാടിമരങ്ങളുടെ ഇടയില്‍ പല്ലും നഖവും രാകി 'അവന്‍'പതിഞ്ഞിരിക്കുന്നുണ്ടാവും..... സൂക്ഷിക്കണം

    ReplyDelete
  7. ഹഹ.. നല്ല തമാശ..

    ReplyDelete
  8. ഈ കൊച്ചു കവിതയും,സാഗര്‍ കോട്ടപുറത്തിന്റെ എഴുത്തും കൂട്ടിവായിക്കുമ്പോള്‍ വളരെ ഏറെ അര്‍ത്ഥം വരുന്നു.

    സഗീറിന്റെ നാട്ടീലല്ലേ അടുത്തിടെ ഒരു ബാലനെ കൊല്ലപ്പെട്ട നിലയില്‍ കടപ്പുറത്ത് കന്റെത്തിയത്?

    സമകാലിക വിഷയങ്ങള്‍ക്ക് ഇത്രക്കധികം അര്‍ത്ഥം നല്‍കുന്ന രീതിയില്‍ കവിതകള്‍ എഴുതിക്കൊണ്ടിരിക്കുന്ന ഒരു ബ്ലോഗ് ഇതു മാത്രമാണ്.

    തുടര്‍ന്നും എഴുതുക,ആശംസകള്‍

    ReplyDelete
  9. സ്മിജ ചോദിച്ചത് ശരിയാണ്,എന്റെ നാട്ടിലാണ് സംഭവം.

    ആ വാര്‍ത്തയിലേക്ക് ഞാന്‍ നിങ്ങളെ ക്ഷണിക്കുന്നു.വായിക്കുക

    ന്യൂസ് ഒന്ന്:

    ചാവക്കാട്: ദുരൂഹസാഹചര്യത്തില്‍ കൊല ചെയ്യപ്പെട്ട നിലയില്‍ സ്കൂള്‍വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. എടക്കഴിയൂര്‍ നാലാംകല്ല് സ്വദേശി പുളിക്കല്‍ മുഹമ്മദിന്റെ മകന്‍ നിസാമുദീനെ(12)യാണ് കൊല ചെയ്യപ്പെട്ട നിലയില്‍ എടക്കഴിയൂര്‍ കടപ്പുറത്തെ കാറ്റാടി മരങ്ങള്‍ക്കിടയില്‍ കണ്ടെത്തിയത്. ഷര്‍ട്ട് ധരിച്ച് പാന്റ്സും അടിവസ്ത്രവും ഇല്ലാത്ത നിലയിലായിരുന്നു മൃതദേഹം.
    പ്രകൃതിവിരുദ്ധ നടപടിക്കു നിസാമുദീനെ വിധേയനാക്കുകയും അതിനിടെ കൊല്ലപ്പെടുകയും ചെയ്തതായിരിക്കാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
    എടക്കഴിയൂര്‍ കാദരിയ പള്ളി റോഡ് കടപ്പുറത്ത് ബാലന്റെ മൃതദേഹം ഇന്നലെ രാവിലെ 8.30ഓടെ നാട്ടുകാര്‍ കാണുകയായിരുന്നു. തിരുവത്ര കുമാര്‍ എ.യു.പി സ്കൂളിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണ് നിസാമുദീന്‍.
    തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിയോടെ വീടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പോയതായിരുന്നു നിസാമുദീന്‍. രാത്രി 12 മണിവരെ കുട്ടിയെ പൂരപ്പറമ്പില്‍ പലരും കണ്ടിരുന്നു. ചൊവ്വാഴ്ച നേരം വെളുത്തിട്ടും കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ തിരുവത്രയിലെ ബന്ധുവീട്ടിലും മറ്റു സ്ഥലങ്ങളിലും അന്വേഷിച്ചു. അതിനിടയിലാണ് മൃതദേഹം കണ്ട വിവരമറിയുന്നത്. തുടര്‍ന്ന് ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു. നാട്ടുകാര്‍ വിവരമറിയിച്ചതിനെതുടര്‍ന്ന് ചാവക്കാട് എസ്ഐ പി.അബ്ദുള്‍ മുനീറും സംഘവുമെത്തി. തുടര്‍ന്ന് തൃശൂര്‍ എസ്പി എം.പി.ദിനേശ്, കുന്നംകുളം ഡിവൈഎസ്പി ടി.കെ.തോമസ്, കുന്നംകുളം സിഐ കെ.കെ.രവീന്ദ്രന്‍, വടക്കാഞ്ചേരി സിഐ വിശ്വംഭരന്‍, എസ്ഐമാരായ സുരേന്ദ്രന്‍, ഇ.വിദ്യാസാഗര്‍, അനില്‍ ജെ.റോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
    തൃശൂരില്‍നിന്നുള്ള ഡോഗ് സ്ക്വാഡും എത്തിയിരുന്നു. മൃതദേഹത്തിനരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രതിയുടേതെന്നു കരുതുന്ന അടിവസ്ത്രത്തില്‍നിന്നും മൃതദേഹത്തില്‍നിന്നും മണം പിടിച്ച പോലീസ് നായ് കടപ്പുറത്തുകൂടി തെക്കോട്ട് ഏറെ ദൂരം ഓടി. കുഞ്ഞാദു സാഹിബ് റോഡ് കടപ്പുറത്ത് അവസാനിക്കുന്നിടത്തു വന്നുനിന്നു. പ്രതി അവിടെ നിന്നും വാഹനത്തില്‍ കയറി പോയിരിക്കുമെന്ന നിഗമനത്തിലാണ് പോലീസ്. ഫോറന്‍സിക് വിദഗ്ധ ലാലി വിന്‍സന്റിന്റെ നേതൃത്വത്തിലുള്ള സംഘവും സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.
    നിസാമുദീന്റെ പിതാവ് മത്സ്യക്കച്ചവടക്കാരനാണ്. ഉമ്മ: താഹിറ. സഹോദരങ്ങള്‍: ഇമാമുദീന്‍, ഉമര്‍ മുക്താര്‍. മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്മോര്‍ട്ടത്തിനയച്ചു.
    കുന്നംകുളം ഡിവൈഎസ്പി ടി.കെ.തോമസിന്റെ നേതൃത്വത്തില്‍ കുന്നംകുളം സിഐ കെ.കെ. രവീന്ദ്രന്‍, എസ്ഐമാരായ പി.അബ്ദുള്‍ മുനീര്‍, ഇ.വിദ്യാസാഗര്‍ എന്നിവര്‍ക്കാണ് കേസിന്റെ അന്വേഷണച്ചുമതല

    ന്യൂസ് രണ്ട്:

    ചാവക്കാട്: എടക്കഴിയൂരില്‍ നാലാംകല്ല് സ്വദേശി പുളിക്കല്‍ മുഹമ്മദിന്റെ മകനായ നിസാമുദ്ദീനെ (12) ലൈഗിക പീഡനത്തിനിടെ കഴുത്തു ഞെരിച്ചു കൊന്ന കേസിലെ പ്രതി തിരുവത്ര ചെങ്കോട്ട സ്വദേശി കേരന്റകത്തു ഹംസുവിനെ (32) തെളിവെടുപ്പിനായ പോലീസ് വീണ്ടും സംഭവ സ്ഥലത്തെത്തിച്ചു.
    എന്നാല്‍ രോഷാകുലരായ നാട്ടുകാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് പ്രതിയെ ജീപ്പില്‍നിന്നിറക്കാന്‍ കഴിയാതെ പോലീസ് മടങ്ങി. പിന്നീട് ചാവക്കാട് സി.ഐ കെ.വി പ്രഭാകരന്‍, എസ്.ഐ പി.അബ്ദുള്‍ മുനീര്‍, എ.എസ്.ഐ വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രാവിലെ 9.30ന് പ്രതിയെ ചാവക്കാട് ഫസ്റ് ക്ളാസ് മജിസ്ട്രേറ്റ് ഇ.സി ഹരിഗോവിന്ദന്റെ ചേംബറില്‍ ഹാജരാക്കി. കോടതി പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റി.
    വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെ പ്രതിയെ സംഭവ സ്ഥലത്ത് കൊണ്ടുവന്നതറിഞ്ഞ് എടക്കഴിയൂര്‍ കാദരിയ്യ പല്ളിക്കു സമീപത്തെ ബീച്ചില്‍ മാരകായുധങ്ങളുമായാണ് നാട്ടുകാര്‍ തടിച്ചുകൂടിയത്. നാടിനെ നടുക്കിയ ക്രൂരകൃത്യം ചെയ്ത പ്രതിക്ക് തങ്ങള്‍ക്കുതന്നെ സിക്ഷ നടപ്പാക്കണമെന്നായിരുന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടത്.
    കഴിഞ്ഞ ദിവസവും പ്രതിയെ തെളിവെടുപ്പിനു കൊണ്ടുവന്നെങ്കിലും സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് പോലീസ് മടങ്ങുകയായിരുന്നു.
    ഇതിനിടയില്‍ രോഷാകുലരായ ജനങ്ങളുടെ ചിത്രമെടുത്ത പത്രപ്രവര്‍ത്തകന്റെ കയ്യില്‍നിന്നും ക്യാമറ പിടിച്ചുവാങ്ങി ഫോട്ടോകള്‍ ജനങ്ങള്‍തന്നെ നീക്കം ചെയ്തു. പിന്നീട് പ്രതിയുമായി എടക്കഴിയൂരില്‍നിന്നും തിരിച്ച് ഹംസുവിന്റെ വീടിനു സമീപത്തെത്തിപ്പോള്‍ അവിടെയും ജനങ്ങള്‍ സംഘടിച്ചു നിന്നതിനാല്‍ പ്രതിയെ ഇറക്കാന്‍ സാധിക്കാതെ പോലീസ് സ്റ്റേഷനിലേക്കുതന്നെ മടങ്ങി. ശാസ്ത്രീയ തെളിവെടുപ്പിനുശേഷം എത്രയും പെട്ടെന്ന് കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ചാവക്കാട് സി.ഐ കെ.വി പ്രഭാകരന്‍ പറഞ്ഞു.

    ReplyDelete
  10. “കടല വിറ്റു മടങ്ങുപോള്‍ സൂക്ഷിക്കാന്‍ പറയണം“

    സാഗര്‍ കോട്ടപ്പുറത്തിന്റെ വരികള്‍ കൂടി കൂട്ടിവായിക്കുമ്പോള്‍ പുതിയ അര്‍ത്ഥങ്ങള്‍ കൈവരുന്നു.

    ആശംസകള്‍, സഗീര്‍.

    ReplyDelete
  11. Sageer, recently I happened to read ur essays regarding several topics on ur other Blog (it is not so famous like ur ‘Poem’ Blog, anyway). I like to say so loudly that they are really exceptional works. Ur thoughts and words are luminous. Please try to concentrate to contribute more texts about contemporary issues going on across the world especially in our ‘God’s Own Country’ and let it to get inked in reputed printed medias. Please spend more time over there. This not an advise but a small request.

    ReplyDelete
  12. KUDOS......

    Pandu schoolil padikkumbol aduththirunna konthranpallan reji david adichcha thamasha varshangalkku shehsam kavithayayi recycle cheythu sageer avatharippikumbol njanengane sageerile maha kaviye abhinandikkathiikkum.. Dear, I really could not help congratulating you or shwering congrats on your killing poetic skills..

    ReplyDelete
  13. "കടപ്പുറത്തൊരുനാള്‍" nannayitunde..

    ReplyDelete
  14. Sageer baiyudey "kadala..." vayichu valary kurachu vachakathiloodey aazhathil karyangal purathekku kattan shramikkugayum chinthippikkukhayum cheyyanulla aa oru..........itz really gr8 yaar.iniyum pratheekshikkunnu..

    ReplyDelete